Monday, April 17, 2023

കാപ്പിരിക്കുട്ടി/ ഷീജ വക്കം

വരിവരിയായ്
പഞ്ഞിത്തത്തകൾ /
ഇളവേൽക്കും  ചില്ലിൻകൂട്, /
കലമാനും 
റബ്ബർപ്പുലിയും /
കലരുന്നൊരു
പ്ലാസ്റ്റിക് കാട്, /
മുറി നീളെ പച്ചവെളിച്ച- /ത്തരിചിന്നിപ്പായും വാത്ത്, /
വെറുതേയൊരു കാറ്റു
തൊടുമ്പോൾ /
തലയാട്ടും ബൊമ്മപ്പെണ്ണ്.. /
ഇതിനെല്ലാമിടയിൽ നടന്നൂ, /
അതിവിസ്മയമാർന്നൊരു കുട്ടി, /
ഗതികിട്ടാക്കൺമുനയാലേ/
പരതുന്നൂ
പാവക്കടയിൽ.. /
ഒരു പാവയെ വാങ്ങാനെത്തി /
അരുമക്കുഞ്ഞായി 
വളർത്താൻ, /
കഥ ചൊല്ലാൻ
പാടിയുറക്കാൻ /
കൊതിതീരും
വരെയുമൊരുക്കാൻ.. /
പല പാവകൾ നോക്കിയതൊന്നും /
അവളെപ്പോലല്ല തരിമ്പും,/
വെളുവെളെയാണുടലുകളെല്ലാം,/
തുടുതുടെയാക്കവിളുകളെല്ലാം./
ഇമയിളകും
നീലക്കണ്ണായ്, /
മുടിയൊഴുകും പൊൻനദിയലയായ്, /
നിറയെ ഫ്രില്ലുലയുമുടുപ്പായ്, /
അവർ മാത്രം മുന്നിൽ  നിരന്നു.
തൻമുടി പോലിരുളിൻ ചുരുളേ,
തൻ ചൊടി പോൽ മലരും
ചൊടിയേ,
തൻ തൊലിമേൽ എണ്ണമിനുപ്പായ്/
പുരളും കാരെളളിൻനിറമേ !
തിരയുന്നു തൻ പ്രതിരൂപം
കൊതിയോടെയിരുണ്ടൊരു കുട്ടി, 
അഴകിൻ കരകൗശലവേലയ് - 
ക്കറിയില്ലേ കാർനിറമൊട്ടും ?
പെരുകുന്നൊരു  പുതുനൈരാശ്യം,
കരളുന്നറിയാത്തൊരു ദുഃഖം 
തലതാഴ്ത്തിച്ചുണ്ടുകടിച്ചാ 
പിടിവാശിക്കുട്ടിയിരിക്കെ, 
അതിലോലപ്പാവകൾ തിങ്ങും 
നിരയിൽ  നിന്നേഴകലത്തായ്
പൊടിമൂടിയൊഴിഞ്ഞൊരു കോണിൽ 
ഒരു നോട്ടം കണ്ടുവൊരാളെ, 
കരിവാവിൻ വീപ്പയ്ക്കുള്ളിൽ 
കഴൽ വഴുതി മറിഞ്ഞു കുതിർന്നോ?
അവിടെയതാ കൺമണിയായൊരു 
ചെറുകാപ്പിരിവാവ ചിരിപ്പൂ .
അതിപരിചിതമാ മുഖഭാവം,
അതിഗഹനമൊരാന്തരബന്ധം,
പല പൂർവ്വികർ കോരിയ കണ്ണീർ - 
ക്കിണറുകൾ പോലാ മിഴിയാഴം!
പുതുപാവകൾ തട്ടിമറിച്ചാ- /ക്കരിയുണ്ണിയെ
വാരിയെടുക്കെ, /
മഴയത്തൊരു കാപ്പിപ്പൂവി -/
ന്നിതൾ പോലുയിർ തെല്ലു വിറച്ചു./
ചിലനേരം
ചെമ്പകമലരിൻ / മഴയാ;യപ്പൂപ്പൻതറയിൽ /
തിരിവെക്കുന്നേരം
കാണാ-/
ത്തലമുറകൾ തഴുകുമ്പോലെ.. /
"പിറകിൽപ്പോയെന്തിനൊളിച്ചൂ, /
 പറയൂ നീ കുഞ്ഞിപ്പാവേ?"/
കഴിയുമ്പോൽ ശബ്ദം  താഴ്ത്തി /
ചെവിയിൽച്ചോദിച്ചൂ കുട്ടി.. /
കരിമന്തിക്കുഞ്ഞെന്നാരോ /
കളിയാക്കി വിളിച്ചോ നിന്നെ?/
കളിനാടകമൊന്നിൽ നിനക്കും /
സ്ഥിരമാണോ കള്ളൻവേഷം?/
ചില കുട്ടികളൊപ്പമിരിക്കാ- /നരുതെന്നു വിലക്കുന്നേരം /
ചെറുനാരകമുള്ളുരയുമ്പോൽ /
കരൾ കീറി നുറുങ്ങാറുണ്ടോ?/
ഒരുകാലത്തവരുടെ കീഴിൽ /
അടിയാൻമാരായ ചരിത്രം /
പല വേളകളോർമ്മിപ്പിക്കെ /
അറിയാതെ നടുങ്ങാറുണ്ടോ?/
ഇലയും പുൽക്കൊടിയും പൂവും,/
കടലും  
തെളിനീരും കാറ്റും /
ഒരുമാത്രയിൽ
നിശ്ചലമായാ/ച്ചെറുശബ്ദം ചോദ്യമുതിർക്കെ, /
തിരിയുന്നൊരു ഭൂഗോളത്തി- /
ന്നണു തോറും
മൂളലുയർന്നൂl/
പലഭാഷകളൊറ്റ
സ്വരത്തിൽ /അരുളുന്നാ നേരിനു സാക്ഷ്യം ! /
നെടുതായൊരു നിശ്വാസത്താൽ, /
പൊടിയൂതിയൊരുക്കിമിനുക്കി /
ച്ചെറുപാവയെ ഒക്കിലെടുത്തൂ,/
ദൃഢമാം ചുവടുള്ളൊരു
കുട്ടി./
കടയൊന്നു കുലുങ്ങുമ്പോൽ
മുൻ/
നിരയിൽത്തൻ
പാവയെ
വെച്ചൂ/
ചൊടിയോടെ തിരിഞ്ഞു നടന്നൂ/
മിഴിയിൽത്തീയുള്ളൊരു കുട്ടി./

No comments:

Post a Comment