Sunday, September 4, 2022

നിഴലുചാഞ്ഞ കവിതയോടുതന്നെ/പ്രസന്ന ആര്യൻ



എന്നും കൂടെയുണ്ടെന്ന്
അതുകൊണ്ടുതന്നെ
എല്ലാമറിയുന്നവനെന്ന് 
വെറുതെയഹങ്കരിക്കുമ്പോൾ
നീയിറങ്ങിനടന്ന രാത്രികളെപ്പറ്റി
നീ വൈകിയുണരുന്ന
എന്റെ പുലരികളെപ്പറ്റി
ഇടയില് ഞാൻ തനിച്ചാവുന്ന
ഉള്ളുരുക്കങ്ങളെ
ഉടല്പെരുക്കങ്ങളെ
ഉയിർത്തോറ്റങ്ങളെ
ഉണർച്ചകളെ 
തളർച്ചകളെ
വിഭ്രാന്തികളെ
ഞാനിടയ്ക്കണിയുന്ന
ഉന്മാദലഹരികളെ പറ്റി
നീയെന്തറിഞ്ഞിട്ടാണ്!

No comments:

Post a Comment