Thursday, January 28, 2016

ഭൂമിയാഴം പി ഓ / ജയദേവ് നയനാർ


ഒരു പൂവിതളിൽ
ഒളിച്ചുതാമസിക്കുന്നതിനിടെ.
തൊട്ടടുത്ത പച്ചിലക്കൊപ്പം
പൂവ് ഒളിച്ചോടിയതാണ്.
ഒരു പൂവിന്റെ ഇലയുടെ
അനിവാര്യ വിധിയെന്നും മറ്റും
മരങ്ങൾ കരഞ്ഞു നിൽക്കെ
എന്നെ ഞാനല്ലാതെ മറ്റാര്
തിരഞ്ഞു കണ്ടുപിടിക്കുമെന്ന്
ഓർത്തതല്ലാതെ.
.
ഒരു പെണ്ണുടലിൽ
അവൾ പോലുമറിയാതെ
ഒരർബുദ കോശമായി
വളർന്നുതിമിർക്കുന്നതിനിടെ .
കൈത്തണ്ടഞരമ്പിൽ കുത്തിയ
കുഴൽക്കിണറിൽ നിന്ന്
ചോര വാർന്നുവാർന്നാണ്.
ഇടതു മുലയ്ക്കടിയിൽ നിന്ന്
മരണക്കുറിപ്പ് കണ്ടെടുത്ത്
വായിക്കപ്പെടുന്നതിനിടെ .
എന്നെ ഞാനല്ലാതെ മറ്റാര്
ഒളിച്ചു കടത്തുമെന്ന്,
വായിക്കപ്പെടാതെ പോകണമെന്ന് ,
ഓർത്തതല്ലാതെ.
.
ഓരോ കാലത്തും
ഞാനെന്ന തോന്നലായിരുന്നു
എന്റെ മേൽവിലാസം .

---------------------------------------

No comments:

Post a Comment