Thursday, March 30, 2017

വെയിലെഴുത്ത് / എം.സങ്


ഉലയിൽ പഴുത്ത ഇരുമ്പു പോലെ
പകൽ വഴികൾ തിളച്ചുറങ്ങുമ്പോൾ
രാത്രിയെ പകൽക്കിനാവു കണ്ട്
ഒറ്റയ്ക്ക് ബൈക്കോടിക്കുന്നു!
മുപ്പത്തിമൂന്നു ഡിഗ്രി സൂര്യനെ
നൂറ് ഡിഗ്രി ചൂടു കൊണ്ട് തോൽപ്പിക്കാൻ ശ്രമിച്ച്
ശരീരം പിൻ വാങ്ങുന്നു.
ഇന്നത്തെ വെയിലിൽ
ഹൃദയം വെന്തമണം
ആവോളം ആസ്വദിച്ച്
അയിലക്കറി കൂട്ടി ചോറുണ്ട്
കരിഞ്ഞ കുടലിനെ
അല്പം ആശ്വസിപ്പിച്ചെങ്കിലും
ടാറുരുകിപ്പിടിച്ച ശ്വാസകോശം
ഇമ്മിണി പണിപ്പെട്ടു!
വെയിലൊരു ലഹരിയായ്
മത്തുപിടിപ്പിക്കുന്നു
മെല്ലെക്കറങ്ങുന്ന ഫാനിൻ കീഴിൽ
പൊള്ളിയടർന്ന് കവിതകൾ
മനസിൽ വീണ് നീറുന്നു .
ഒരു മഴയെ
വിലയ്ക്കു വാങ്ങി
വീട്ടിൽ കെട്ടണം
കുറച്ചു നാളെങ്കിലും
വെറുതേ പെയ്യട്ടെ!
---------------------------------------------------------------

No comments:

Post a Comment