Friday, March 20, 2020

കവി(ത)മുറി/സന്ധ്യ പത്മ

ലഹരിയും പ്രണയവും
മത്സരിച്ചു തിന്നു തീർത്ത
ഒരുവന്റെ
കരളിന്റെ ശേഷിപ്പിനെ
ചില്ലിട്ടു സൂക്ഷിച്ച മുറി.

ജനിക്കും മുമ്പേ
മരിച്ചു പോയ കവിതയെ
അറവു ശാലയിൽ നിന്നോടിപ്പോയ
ക്ടാവിനെ
കുയിലേ എന്നു വിളിച്ചാൽ
മയിലേ എന്നു മിണ്ടുന്ന
പെണ്ണിനെ
അവന്റെ വീഞ്ഞിനൊപ്പം
കൂട്ടിരുത്തുന്നു.

മടിപിടിച്ചുറങ്ങുന്ന
പുതപ്പിനുള്ളിൽ
അവനവനെ കൊന്നു തിന്നുന്നു.

No comments:

Post a Comment