Wednesday, February 17, 2016

പൊതുമ്പ് / അക്കിത്തം



ഞാനൊരു പൊതു-
മ്പെന്‍റെ മുതുകത്തിരിക്കുന്ന
മാനവര്‍ ദു:ഖത്തിന്‍റെ
തീരമന്വേഷിക്കുന്നു.
അവിടെത്തളിര്‍ക്കുമു-
ന്മേഷത്തിന്‍ പച്ചപ്പുക-
ളതില്‍ മൊട്ടിടുമാവേ-
ശത്തിന്‍റെ തുടുപ്പുകള്‍
അവര്‍ തന്‍ പ്രതീക്ഷയില്‍
ബിംബിപ്പൂ,നയ്മ്പില്‍പെട്ടെ-
ന്നഹങ്കാരത്തിന്‍ കൈകള്‍
മുറുകിപ്പിടിക്കുന്നു.
അവര്‍ തന്നിച്ഛാശക്തി
നക്ഷത്രചന്ദ്രാര്‍ക്കരാ-
യകലത്തുദിക്കയു-
മസ്തമിക്കയും ചെയ് വൂ.
അറിയുന്നു ഞാന്‍ മാത്രം
(നാവുണ്ടായിരുന്നെങ്കില്‍
പറഞ്ഞും കൊടുത്തേനേ)
കൂട്ടരേ കണ്ടിട്ടില്ല
പരവക്കന്ത്യം,പാരം-
ഗതനേയും ഞാന്‍
ഭരതപ്രായം ഞാനീ-
ത്തിരമാലതന്‍ മീതേ
വര്‍ത്തിപ്പൂ വരണ്ടൊരാ
ജ്ഞാനത്താല്‍.,എനിക്കിതു
വയ്യായിരുന്നു പച്ച-
മരമായിരുന്നപ്പോള്‍.
----------------------------

No comments:

Post a Comment