Tuesday, February 16, 2016

പ്രകൃതിപാഠം / ഒ.എന്‍.വി കുറുപ്പ്‌


തൊട്ടാലുടന്‍ തന്നെ നാണിച്ചു പോവുന്ന
തൊട്ടാവാടിക്കൊരു പൂവ് വന്നു.
എന്തൊരു ചന്തം!ആ പൂവിറുത്തീടുവാന്‍
എന്നുണ്ണി മോഹിച്ചടുത്തു ചെന്നു.

പൊട്ടിട്ടുനില്‍ക്കുമാ പുല്‍ച്ചെടിച്ചന്തത്തെ
ഒട്ടു കുനിഞ്ഞൊന്നു തൊട്ടെയുള്ളൂ,
പൂവിന്‍റെ ചോട്ടിലെ മുള്ളിന്‍മുന കൊണ്ടു
പാവമെന്നുണ്ണി കൈ പിന്‍വലിച്ചു.
പിന്നെയാ പിഞ്ചുവിരല്‍ത്തുമ്പിലായൊരു
ചെന്നിണത്തുള്ളി പൊടിഞ്ഞു വന്നു.
"പാവമാമിത്തിരിപ്പൂവിനുമുണ്ടൊരു
കാവലാള്‍!കൈയേറാന്‍ നോക്കിടേണ്ടാ!"
അമ്മതന്‍ ചൊല്ലുപോ,ലേതോ മരക്കൊമ്പില്‍
അന്നേരമേതോ കിളി ചിലച്ചു.
-----------------------------------------------

No comments:

Post a Comment