Wednesday, November 18, 2015

അകലങ്ങളില്‍ / അവ്യക്തതകളിൽ / അപാരസാധ്യതകള്‍ / കൃഷ്ണ ദീപക്


ആറ്റിലേക്ക് കനത്തു കനത്ത് അറ്റമില്ലാ അലകളില്‍                     
                       വീണുപോകുമോ                     
                       വീണുപോകുമോ
എന്ന് ഭയന്ന്, വീണുപോകുന്ന മാത്രയില്‍
അകലങ്ങളില്‍
അവ്യക്തതകളിൽ
അപാരസാധ്യതകളെന്ന് പാടി പാടി
ഉഗാണ്ടയിലും പെറുവിലുമുള്ള രണ്ടു പരല്‍മീനുകളെ
ഞാനെന്നും നീയെന്നും പേരുനല്‍കി കണ്ടെടുക്കുന്നു

ഏറെ തണുത്തതെന്ന് തോന്നിപ്പിക്കുന്ന പ്രദേശങ്ങളുടെ അടിത്തട്ടില്‍
പിയാനോ കട്ടകളെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി
ആകാശത്തേക്ക് ഓടിക്കയറാന്‍ തുടങ്ങുന്ന നിന്റെ വാലില്‍ പിടിച്ച്
ഞാന്‍ ഞാന്നു കിടക്കുന്നു
നടു വളഞ്ഞൊരു തുമ്പിയെ എത്തിപ്പിടിക്കാനാഞ്ഞാഞ്ഞ്
തലേംകുത്തി നമ്മള്‍

വിചിത്രമായൊരു മൂളിപ്പാട്ട്
നമുക്കിടയില്‍ നിന്നുമപ്പോള്‍ ഇറങ്ങി വരുന്നു
അതിഗൂഢഗാഢം വിസ്മയമെന്ന്
ഒഴുകി നടക്കുന്ന എണ്ണപ്പാടങ്ങള്‍ പോലെ വിരലുകള്‍
ചെതുമ്പലുകള്‍ക്കിടയില്‍
കുരുവികള്‍ പറന്നു ചിതറുംപോലെ ചിറകടിയൊച്ചകള്‍
വായിലൂടെ നുരഞ്ഞ്,
പൂവുകള്‍ക്കിടയിലൂടെ തിരകളിൽ, ചുഴികളിൽ
                       കുമിളകള്‍
                      കുമിളകള്‍
നിന്റെ ചെകിളകള്‍ പൊക്കി ഊതി ഊതി
നീണ്ട് മലർന്ന് ആഴത്തിലേക്ക് ഞാനങ്ങ്

വിരല്‍ത്തുമ്പില്‍ പറ്റിപ്പിടിച്ച്
കാറ്റുമ്മവെയ്ക്കുന്നപോല്‍ നിന്റെയുന്‍മാദം
നമ്മുടെ വാലറ്റങ്ങള്‍ കൂട്ടി കെട്ടിയിരിക്കുന്നു
തുപ്പലുകള്‍ വിഴുങ്ങി മാനത്തു മുട്ടിയ വയറുകള്‍ തടവി
കുന്നിന്‍മുകളിലെ വീട്ടിലേക്ക്
എല്ലാ രാത്രികളിലുംനമ്മള്‍ സൈക്കിള്‍ സവാരി നടത്തുന്നു

അടിതട്ടുന്ന പാറകളില്‍ പട്ടംപറപ്പിക്കുന്നു പരല്‍കുഞ്ഞുങ്ങള്‍
ആറ്റിലേക്ക് കനത്തു കനത്ത് അറ്റമില്ലാ അലകളില്‍                     
                       വീണുപോകുമോ                     
                       വീണുപോകുമോ
എന്ന് ഭയന്ന്, വീണുപോകുന്ന മാത്രയില്‍
അകലങ്ങളില്‍
അവ്യക്തതകളിൽ
അപാരസാധ്യതകളെന്ന് പാടി പാടി
ഉഗാണ്ടയിലും പെറുവിലുമുള്ള രണ്ടു പരല്‍മീനുകളെ
ഞാനെന്നും നീയെന്നും പേരുനല്‍കി കണ്ടെടുക്കുന്നു

ഏറെ തണുത്തതെന്ന് തോന്നിപ്പിക്കുന്ന പ്രദേശങ്ങളുടെ അടിത്തട്ടില്‍
പിയാനോ കട്ടകളെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി
ആകാശത്തേക്ക് ഓടിക്കയറാന്‍ തുടങ്ങുന്ന നിന്റെ വാലില്‍ പിടിച്ച്
ഞാന്‍ ഞാന്നു കിടക്കുന്നു
നടു വളഞ്ഞൊരു തുമ്പിയെ എത്തിപ്പിടിക്കാനാഞ്ഞാഞ്ഞ്
തലേംകുത്തി നമ്മള്‍

വിചിത്രമായൊരു മൂളിപ്പാട്ട്
നമുക്കിടയില്‍ നിന്നുമപ്പോള്‍ ഇറങ്ങി വരുന്നു
അതിഗൂഢഗാഢം വിസ്മയമെന്ന്
ഒഴുകി നടക്കുന്ന എണ്ണപ്പാടങ്ങള്‍ പോലെ വിരലുകള്‍
ചെതുമ്പലുകള്‍ക്കിടയില്‍
കുരുവികള്‍ പറന്നു ചിതറുംപോലെ ചിറകടിയൊച്ചകള്‍
വായിലൂടെ നുരഞ്ഞ്,
പൂവുകള്‍ക്കിടയിലൂടെ തിരകളിൽ, ചുഴികളിൽ
                       കുമിളകള്‍
                      കുമിളകള്‍
നിന്റെ ചെകിളകള്‍ പൊക്കി ഊതി ഊതി
നീണ്ട് മലർന്ന് ആഴത്തിലേക്ക് ഞാനങ്ങ്

വിരല്‍ത്തുമ്പില്‍ പറ്റിപ്പിടിച്ച്
കാറ്റുമ്മവെയ്ക്കുന്നപോല്‍ നിന്റെയുന്‍മാദം
നമ്മുടെ വാലറ്റങ്ങള്‍ കൂട്ടി കെട്ടിയിരിക്കുന്നു
തുപ്പലുകള്‍ വിഴുങ്ങി മാനത്തു മുട്ടിയ വയറുകള്‍ തടവി
കുന്നിന്‍മുകളിലെ വീട്ടിലേക്ക്
എല്ലാ രാത്രികളിലുംനമ്മള്‍ സൈക്കിള്‍ സവാരി നടത്തുന്നു

അടിതട്ടുന്ന പാറകളില്‍ പട്ടംപറപ്പിക്കുന്നു പരല്‍കുഞ്ഞുങ്ങള്‍.
---------------------------------------------------------------------

No comments:

Post a Comment