Tuesday, November 24, 2015

രാത്രിവണ്ടിയില്‍ യാത്ര ചെയ്യുന്നവള്‍ / ശാലിനി വിശ്വനാഥൻ


രാത്രിവണ്ടിയ്ക്കു
ഞാന്‍ ഒറ്റയ്ക്ക് പോവുമ്പോള്‍
എന്റമ്മയ്ക്ക്
നെഞ്ഞു വേവുന്നു.
പെണ്ണാണ്‌ !
ഇരുട്ടാണ്‌!
ദൂരമാണ്!
അമ്മയ്ക്കുമറിയാം,
പെണ്ണല്ല,
ഇരുട്ടല്ല,
ദൂരമല്ല
കുറ്റവാളി എന്ന്.
നോട്ടങ്ങള്‍ .
ഭയത്തിന്റെ,
അസ്വസ്ഥതയുടെ
തണുത്ത സൂചികള്‍
ഒമരന്‍ പുഴുപോലെ
അരിയ്ക്കുന്ന ചില പാട്ടുകള്‍ .
അസുഖകരമായ
അന്വേഷണങ്ങള്‍
വീണു വീണാണ്
ഞാന്‍ നടക്കാന്‍ പഠിച്ചത്.
എന്നെ സ്നേഹിയ്ക്കാന്‍ പഠിച്ചത്.
അശുദ്ധ രക്തമൊഴുകുന്ന
രക്തക്കുഴലുകളെ
വലിച്ചു പൊട്ടിയ്ക്കാന്‍ വെമ്പുന്ന
ഒരു ദുര്‍ദേവത
എനിയ്ക്കുള്ളില്‍
കുനിഞ്ഞിരിയ്ക്കുന്നു.
എന്റെ ഇടങ്ങള്‍,
പകലുകള്‍,
രാത്രികള്‍
നിഷേധിയ്ക്കപ്പെടുമ്പോള്‍
അവളിറങ്ങി നടക്കുന്നു.
ഒരു നാവിന് ആയിരം നാവ്
ഒരു കണ്ണിന് ആയിരം കണ്ണ്
അവള്‍,
ഒരാള്‍ക്കൂട്ടം!
---------------------------

2 comments:

  1. അവള്‍,
    ഒരാള്‍ക്കൂട്ടം

    ReplyDelete
  2. ഒരു നാവിന് ആയിരം നാവ്
    ഒരു കണ്ണിന് ആയിരം കണ്ണ്
    അവള്‍,
    ഒരാള്‍ക്കൂട്ടം!

    ReplyDelete