Tuesday, November 24, 2015

ലക്ഷ്മണ പത്നി / പ്രശോഭന്‍ ചെറുന്നിയൂര്‍


വിസ്മരിച്ചില്ല ഞാ-
നൊരുനാളുമെൻ പ്രാണ
പാതിയായ് മേവുന്ന
മിഥിലാത്മ പുത്രിയെ.
വേട്ടനാൾ തൊട്ടെൻറെ
അകതാരിലാളുന്ന
പ്രണയാർദ്ര ചിത്രമാം
ജനകജയാണു നീ...!!
സാകേത ഹർമ്മ്യപ്പുര
യിലെൻ ദേഹത്തിൽ
ഉരഗകാമ പത്തി -
വിരിച്ച മുത്താണു നീ.
പകപൂണ്ട മന്ഥര
കുസൃതി നീക്കങ്ങളാൽ
കാനനേ തള്ളിപ്പിരിച്ച
സ്വപ്നങ്ങളെ
ശാന്തേന താപസചിത്ത-
സ്വരൂപയായ്
എണ്ണിക്കിഴിച്ച
കരയാഴമാണു നീ....!!
പഞ്ചവടീ വന്യഭൂവിൽ
ദുശാഠ്യയായ്
രാക്ഷസി പേശും
വിലയ്ക്കറാതെന്നെ നീ
കാത്തുവച്ചല്ലോ പ്രാണ
പ്രാർത്ഥനയായ് ചിരം..!
അശിച്ചതില്ലൊട്ടു
നിന്നോർമകളല്ലാതെ
രുചിച്ചതില്ലൊന്നു-
മെന്നോമനേയല്പവും.
മേഘനാദ ശരമേറ്റു
പിടഞ്ഞു ഞാൻ
രാവണഭൂമിയിലൂർദ്ധ-
ജീവസ്ഥനായ്
വീണിടും വേളയിൽ
നിൻ ജപസാധന
സഞ്ജീവനീ ദല-
ക്കൂട്ടായതോർത്തിടും.
പിന്നെ ഞാൻ വെന്നതും
കൊന്നതുമൊക്കെയും
നിൻ പ്രാർത്ഥനാ പുണ്യ
സഞ്ജയാനുഗ്രഹം.
സാകേത മണ്ണിൽ
പുനരാഗമിച്ച നാൾ
സാകൂതമെന്നിൽ
ലയിച്ചവളാണു നീ..
കുതിരമാടത്തിലെ
സുരതദ്രുതങ്ങളിൽ
ഇമപെട്ടു പോകാത്ത
കല്ലാണിരുമ്പു നീ...!!
വേട്ടില്ല ഭോഗ-
രാജ സുഖങ്ങളെ
കാട്ടാള സന്തതിയല്ല
നീ, ''ഊർമ്മിള''...!!!
--------------------------

No comments:

Post a Comment