Sunday, April 3, 2016

പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍ / വി.എം ഗിരിജ


പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍
എങ്ങനെയാവുമാപ്പാര്‍ക്കില്‍?
എല്ലാ വിളക്കുമണഞ്ഞാലീപ്പാതിര
എങ്ങനെയാവുമീ നാട്ടില്‍?
നട്ടുച്ചനേരത്തു കണ്ട പാടങ്ങളില്‍
പുറ്റുപോല്‍ പൊന്തും ഇരുട്ടില്‍
എത്രയുണ്ടാവും തണുപ്പിന്‍റെ കൈപറ്റി-
പ്പച്ച പടര്‍ന്നതിന്നോര്‍മ്മ?
കാറു പോകാത്തീത്തവിട്ടു പാതയ്ക്കെല്ലാ-
മേതോ ചിറകു മുളയ്ക്കും.
വീണുകിടക്കും നിലാവു കുടിക്കുവാന്‍
ആടും നിഴലുകള്‍ നോക്കും.
പെണ്ണുങ്ങള്‍ കാലുവെക്കാത്തതാം പാതിരാ-
ക്കുന്നിലെന്താവും അന്നേരം?
പാലകളില്‍പ്പൂ വിരിയുമോ?
നക്ഷത്രമാലകളാടുമോ മീതേ?
കള്ളുകുടിയന്മാര്‍ വീണുകിടക്കുന്ന കല്ലുവഴികളും കൂടെ
നിന്നു മുരളുന്ന വാലാട്ടിനായയും-
എന്നൊന്നു കാണും ഒറ്റയ്ക്ക്?
------------------------------------------------------- 

No comments:

Post a Comment