Saturday, April 2, 2016

തെണ്ടി / ആറ്റൂര്‍ രവിവര്‍മ്മ


അവൻ ആരുടെയും സ്നേഹത്തെപ്പറ്റി പറഞ്ഞില്ല
ക്രൂരതയുടെ സ്വാർത്ഥത്തെപ്പറ്റി പറഞ്ഞു
പ്രണയത്തെപ്പറ്റി പറഞ്ഞില്ല
മരണത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു
പുലരിയിൽ കൂകിയുണർന്നില്ല
പാതിരാക്കൂമനായി മൂളി.
മധുരമുണ്ടായിരുന്നില്ല നാവിൽ
കയ്പ്പായിരുന്നു തൊണ്ടയിൽ
പാറ പിളർക്കുന്ന മഴുകൊണ്ട്
ആകാശം പണിയാനാവില്ല
പാതാളം തുരന്നു.
പൂക്കളിൽനിന്നു തേനുണ്ടില്ല
വിഷമായിരുന്നു പാനീയം.
തോടായിരുന്നു പാത്രം
തോലായിരുന്നു ഉട
തലയ്ക്കോളമായിരുന്നു
ചോടുവച്ചേടം ചുടലയായിരുന്നു
നോട്ടത്തിൽ തീയ്യായിരുന്നു
സുന്ദരനായിരുന്നു അവൻ .
------------------------------------------

No comments:

Post a Comment