Tuesday, May 5, 2015

അറവ് / ജോയി കെ പട്ടുവം


അറവുശാലയിൽ
ഊഴം കാത്തിരിക്കുന്ന മൃഗത്തിന്
ഒരു സ്വപ്നമുണ്ട്.
വാൾ ഉയരുന്ന നിമിഷത്തിൽ
രക്ഷകനായ് വരുന്നവനെ.

കൊല പവിത്രമാകുന്നത്
കത്തിയുടെ വായ്ത്തല പോലെ
തിളക്കമേറിയ പ്രാർത്ഥനകളിലും..
വേദനയുടെ ആഴങ്ങളിൽ
ചുടുചോരയൊഴുകുമ്പോൾ
അറവുകാരൻ മാറിയാലും
മൃഗം ഒന്നുതന്നെയല്ലേ..
അവസാനശ്വാസത്തിൽ
കാതുകളിൽ മുഴങ്ങിയ
മന്ത്രധ്വനിയുടെ അർത്ഥമെന്തെന്ന്
ചിന്തിക്കാതിരുന്ന മൃഗത്തിന്
പരലോകസുഖം ലഭിക്കാൻ
അതിഥികൾക്ക് ആദ്യം വിളമ്പുക.
 ----------------------------------

No comments:

Post a Comment