Sunday, March 29, 2015

പൂമരക്കൊമ്പത്ത്‌ / അയ്യപ്പപ്പണിക്കര്‍


പൂമരക്കൊമ്പത്തു വന്നിരുന്നു
പാടിപോൽ രണ്ടിളം പൈങ്കിളികൾ
അന്തി വന്നെത്തി കിഴക്കുനിന്നു-
മന്ധകാരത്തിൻ വലയുമായി.
ആകാശപ്പൂമുല്ല പൂവിട്ടല്ലോ
ആഴിത്തിരകളുറങ്ങിയല്ലോ
ചുറ്റിക്കറങ്ങിക്കറങ്ങിനിന്നൂ
നിത്യ ദു:ഖത്തിലീ സൗരയൂഥം.
എത്തീ കിഴക്കു വെളിച്ചമപ്പോൾ
പൊട്ടിക്കരഞ്ഞതു മാരിവില്ലോ?
പൂമരക്കൊമ്പിലുലഞ്ഞു തൂങ്ങി
പൈങ്കിളിയല്ലിളം പൂങ്കുലകൾ.

----------------------------

No comments:

Post a Comment