Showing posts with label കവിത ബാലകൃഷ്ണൻ. Show all posts
Showing posts with label കവിത ബാലകൃഷ്ണൻ. Show all posts

Tuesday, May 19, 2015

സാരി എന്ന പ്രത്യയം / കവിത ബാലകൃഷ്ണൻ


രണ്ടറ്റവും തിരുകിയ ചുരുളില്‍
പണിക്കാരിയുടെ പുതിയ വെള്ളസാരിയിരിക്കുന്നു
ഊണ്‍മേശയുടെ ഗ്ളാസില്‍
അത്  പെരുത്ത് പതിച്ച പ്രതിബിംബവുമുണ്ട്

മുറിയില്‍ ആകെയൊരു പശമണം പതിയിരിക്കുന്നതുപോലെ

ജീവിതം മുഴുവന്‍ യക്ഷികളെ താലോലിച്ച മുതലാളിച്ചി
പതിവുപോലെ ശ്രദ്ധാപൂര്‍വം എല്ലാം നോക്കിയിരിക്കുന്നു

...കഴുകിക്കമിഴ്ത്തിയ ഡവറ,
അമിതമായി വിനിയോഗിച്ച വെള്ളം,
തൊടാതെവിട്ട മൂല എന്നിങ്ങനെ,
പിന്നെ ധൃതിയില്‍ തുടച്ചുനീങ്ങുന്ന ഉപ്പൂറ്റിക്കീറുകളും...

എല്ലാം ഇപ്പോഴും അതേപടിതന്നെ
എങ്കിലും  എന്തിനെന്നറിയാതെ ദയനീയമായ ചില ചിന്തകളില്‍
ഇടക്കിടെ അവര്‍ ഇരുന്നു വിയര്‍ക്കുന്നു:

ഇന്ന് വൈകീട്ട് ഇവള്‍ പോകും
മറ്റൊരു പ്രത്യയത്തില്‍ സവാരിചെയ്ത്
ഒരു ലോറി നിറഞ്ഞ വനിതയായി...
അപ്പോള്‍
വെള്ളസ്സാരിയും
വെള്ളിക്കാശും
മറ്റൊരു രാഷ്ട്രപിതാവും
സ്വന്തം കൂട്ടരും
ഒട്ടൊരു മൈതാനവും
ചേര്‍ന്ന് അവളുടെ കാതടയ്ക്കും...

എത്രയും ദയാലുവായ എന്‍െറയടുത്തേക്ക്
നാളെയും അവള്‍ വരും, വരാതിരിക്കില്ല.
----------------------------------------------------

Saturday, October 18, 2014

നേതൃവടിവുകള്‍ /കവിത ബാലകൃഷ്ണൻ


പന്തീരായിരം കുലം
പിന്നിട്ടു കെട്ടോരു മുള
മൂപ്പോട്:
പൂവോടും പൂമരുതോടും തൊഴുതിട്ടും
അന്നോം മാനോം മുട്ടീലോ
കാടോടും പടലോടും താണിട്ടും
മന്ത്രോം മരുന്നും മുട്ടീലോ
തമ്പ്യോടും തമ്പ്രാനോടും കേണിട്ടും
വിത്തും മാളോം മുട്ടീലോ

മുട്ട്യാ മുട്ട്യാ?
നമ്മള്‍ ആഘോഷം മുട്ടിക്കും
സീക്കേ ജാനു
നേതൃവടിവില്‍ സംസാരിക്കും
‘മണ്ണു’ ‘മണ്ണെന്ന ആ പണ്ടാരവിഷയം

നീളം വീതി കൂട്ടിക്കിഴിച്ചാല്‍
മെരുങ്ങാത്തതാണ് കൂട്ടരേ
മണ്ണിന്റേം മന്ത്രത്തിന്റെം ആദ്യന്തം.

അതുകൊണ്ടാവും
ആദിവാസത്തിന്റെ അന്ത്യനീതിയോര്ത്ത്
വിറകൊണ്ട നഗരത്തില്‍
ഒടുവിലൊരു തമ്പ്രാന്
വെഷമെറക്കം.
ഹോ, വെഷമെറക്കം.
എന്നിട്റെന്തരാവാന്‍ മക്കളേ
തമ്പ്രാന്റെ നേതൃവടിവില്‍ത്തന്നെ
ഇന്നലെയൊരു ചോണനുറുമ്പ് കടിച്ചെടെ
അന്തപ്പുരം പച്ചമരുന്ന് തെടുന്നെടെ
നിത്യം മൂന്നു നേരം സോഫാക്കവരു കഴുകാന്‍ മറന്ന
നാല് ഭ്രുത്യരെ
മണ്ണിലേയ്ക്ക് തിരികെപ്പറഞ്ഞയച്ചെടെ...