Thursday, September 25, 2014

അറേബ്യന്‍ രാത്രി / കുരീപ്പുഴ ശ്രീകുമാര്‍



പ്രണയനോവിന്റെ വില്പനക്കാരിയാം
യുവതി , സന്ധ്യ ക്ഷണിക്കുമീ ഏപ്രിലില്‍
വിമുഖീ മീനം മൊബൈല്‍ഫോണുപേക്ഷിച്ച്
എയര്‍ അറേബ്യയില്‍ കേറുമീരാത്രിയില്‍
കടലിനക്കരെ കാറ്റു തീകൂട്ടിയ
കനല്‍ മണല്‍ച്ചെമ്പുവട്ടളം പൊള്ളുന്നു
ഒരു യുവാവ് പൊടിക്കാറ്റിലേകനായ്
കവിതപോലുമില്ലാതെയലയുന്നു .

അകലെ റബ്ബറും മണ്ടരിത്തെങ്ങുമായ്
പുഴകള്‍ വറ്റിയ ജന്മനാടെങ്കിലും
അതിമനോഹരം
വൈദ്യുതീച്ഛെദനം
മികവുയര്‍ത്തുന്ന മിന്നാമിനുങ്ങുപോല്‍

ഒരുവളുണ്ട്‌ നിറം പോയ മാക്സിയാല്‍
ഉടല്‍ മറച്ചും കരച്ചില്‍ തുടച്ചും
പിടിവിടാത്ത പനി , ചുമ , ദുസ്സഹം
കഠിനജീവിതം നെയ്തുതീര്‍ക്കുന്നവള്‍
ഇരുളിലുണ്ട് കിടപ്പുമുറിയിലെ
മുകുളബള്‍ബില്‍ പ്രകാശപ്രതീക്ഷകള്‍

ഇമയടയ്ക്കുവാനാകാപ്പണി
അതിന്നിടയിലൊട്ടൊരു -
കോമയില്‍ വിശ്രമം
സോക്സ്‌ പാരിജാതംപോല്‍ മണക്കുന്ന
ലേബര്‍ ക്യാമ്പ്
സുഹൃത്തിന്‍ ഖരാനയില്‍
ഘോരമാരി .
നനയുണങ്ങാനിട്ട
മേഘമെല്ലാം പറന്ന തെളിമാനം .

കുളിവരുത്തിപ്പുറത്തിരങ്ങുമ്പോ
ഴോ
വലിയ പ്ലേറ്റില്‍ ഖുബ്ബുസ്സുപോലമ്പിളി
ഉപമയെ മരുക്കാദു കേറാന്‍വിട്ട്
തിരികെയെത്തി ഞാന്‍
കൈഫോണെദുക്കുന്നു .

അകലെയെന്റെ പെണ്ണ്
ഓമലേ
കാണുവാന്‍ കഴിയുമോ
നിനക്കീ പൂര്‍ണചന്ദ്രനെ ?
കഴിയുമല്ലോ ,
ശരി ,യെങ്കിലിത്തിരി
ഇടതുമാറി മുന്നോട്ടു നില്‍ക്കുക
അടിപൊളി .
എന്‍റെ പെണ്ണെ വെണ്‍തിങ്കളില്‍
വളരെ നന്നായ്
തെളിഞ്ഞുകാണാം നിന്നെ .

അതുശരി
അത്ഭുതം തന്നെയേട്ടനെ
ഇവിടെ നിന്നു ഞാന്‍
കാണുന്നു ചന്ദ്രനില്‍ .

വാക്കുമുറിഞ്ഞു ചില്ലിക്കാശുമില്ലെന്നു
ബാക്കി മൌനത്താല്‍ മൊഴിഞ്ഞു സെല്ലെങ്കിലും
ഇരുവരങ്ങനെ കണ്ടുനില്‍ക്കുന്നുണ്ട്
കടലിനക്കരെയിക്കരെ സ്തബ്ധരായ് .

No comments:

Post a Comment