Saturday, September 27, 2014

പള്ളിക്കൂടം / ഡി. വിനയചന്ദ്രന്‍




ആനയെപ്പോലെ മുമ്പേ നടന്ന്
വഴിമുടക്കരുത്,
‘ഉ’ ‘ഊ’വിനോട്;
പിറകേ നടന്ന് ഊശിയാക്കരുത്.
‘റ’ ‘ര’യോട് മൂക്കുമുറിഞ്ഞ്
മുറിമൂക്കനല്ലാത്ത ഞാനാണെന്ന്
തെറ്റിദ്ധരിപ്പിക്കുന്നു.
‘ഫ’ക്കെതിരെ ‘കചടതപ’
കോടതിയലക്ഷ്യത്തിനു കേസെടുത്തു.
‘ഭ’യെ കണ്ട് അയാള്‍
പറങ്കിയണ്ടിയുടെ വെറും
അനുകര്‍ത്താവെന്ന്
‘ങഞണനമ’കള്‍.
‘ഹ’യുടെ ഒച്ചകേട്ട് ‘ളഴന’കള്‍
‘ഝ’യുടെ തോപ്പില്‍ ഒളിച്ചു.
ടയര്‍ പഞ്ചറാകുമ്പോള്‍
പുറത്തേക്കുവരുന്നവയാണ്
‘ശഷസ’ എന്ന് ആട്ടോയില്‍ പോകുന്ന
‘ഠഢ’കളുടെ നസ്യം.
ഇന്നോവയില്‍ പോകുന്ന
‘ക്ഷ’യെ കണ്ട് സ്കൂട്ടറില്‍
പിറകിലിരിക്കുന്ന ‘ര്‍’-നോട്
‘അം’ അടക്കംപറഞ്ഞു:
അതിയാനെ ഒന്നു വിരട്ടാന്‍
‘ബ്രഹ്മ’ത്തിന്‍െറ ‘ഗ്രന്ഥം’ വരുത്താം.
‘ഛ’യുടെ സഡന്‍ ബ്രേക്കില്‍
‘ഐ ഒൗ’ ട്രാഫിക്ജാമില്‍പെട്ടു.
‘ട്ട ണ്ണ ങ്ക വ്വ’കള്‍ ‘ഓം’ന്‍െറ
പച്ച ലൈറ്റും കൊതിച്ച്
എതിര്‍ദിശയിലും കിടന്നു.

No comments:

Post a Comment