Sunday, October 19, 2014

മറിയം കവിതയെഴുതുന്നു / രശ് മി കിട്ടപ്പ



ഇരുട്ടു മുടിയഴിച്ചിട്ട വടക്കേമുറിയില്‍
വഴിതെറ്റിയെത്തിയ വെളിച്ചത്തെ കൂട്ടുപിടിച്ച്
മറിയം കവിതയെഴുതാന്‍ തുടങ്ങുന്നു

“മറിയേ” എന്നാര്‍ക്കുന്ന അമ്മച്ചിയുടെ വിളിയില്‍
കലത്തിലെ കഞ്ഞിവെള്ളം
ഒരു പുഴയാക്കി അവള്‍ കവിതയിലേക്കൊഴുക്കുന്നു

വാഴക്കൂട്ടത്തില്‍ നിന്നും
അപ്പന്റെ ദാഹമുയര്‍ന്ന നിമിഷം
കവിതയില്‍ നിന്നും ചാലുകളാക്കി പുഴയെ ഇറക്കിവിടുന്നു

ഇനിയും പരുന്തു റാഞ്ചിയിട്ടില്ലാത്ത
കോഴിക്കുഞ്ഞുങ്ങളെ ഓടിച്ചു പിടിക്കുന്നു
കവിതയിലെ പൊളിഞ്ഞ കൂട്ടിലടക്കുന്നു

പൊട്ടാത്ത മുട്ടകളെടുത്ത് കവിതയില്‍ അടയിരുത്തുന്നു
പൊട്ടിയതിനെയെല്ലാം
ഉച്ചയൂണിനു പൊരിക്കാന്‍ വെക്കുന്നു

കവിതയിലങ്ങോളമിങ്ങോളം
ഒരു ചൂലുമായി ഓടി നടക്കുന്നു
വിയര്‍ക്കുന്നു, വിശപ്പടക്കുന്നു

ദേഹമനങ്ങാത്ത വെല്ല്യമ്മച്ചിയുടെ ഉടുപ്പുകളെ
നിലാവാക്കി ഉണക്കിയെടുക്കുന്നു
കവിതയിലേക്ക് ശോശന്നപ്പൂക്കള്‍ കുടഞ്ഞിടുന്നു.

അന്തിക്ക്, മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന
അപ്പന്റെയും അമ്മച്ചിയുടെയും ഇടയിലേക്ക്
കാറ്റുപറത്തിവിട്ട ഒരു കടലാസുകഷ്ണം പോലെ
മറിയം വന്നുവീഴുന്നു കവിതയായിത്തന്നെ..
ഇരുട്ടു മുടിയഴിച്ചിട്ട വടക്കേമുറിയില്‍
വഴിതെറ്റിയെത്തിയ വെളിച്ചത്തെ കൂട്ടുപിടിച്ച്
മറിയം കവിതയെഴുതാന്‍ തുടങ്ങുന്നു

“മറിയേ” എന്നാര്‍ക്കുന്ന അമ്മച്ചിയുടെ വിളിയില്‍
കലത്തിലെ കഞ്ഞിവെള്ളം
ഒരു പുഴയാക്കി അവള്‍ കവിതയിലേക്കൊഴുക്കുന്നു

വാഴക്കൂട്ടത്തില്‍ നിന്നും
അപ്പന്റെ ദാഹമുയര്‍ന്ന നിമിഷം
കവിതയില്‍ നിന്നും ചാലുകളാക്കി പുഴയെ ഇറക്കിവിടുന്നു

ഇനിയും പരുന്തു റാഞ്ചിയിട്ടില്ലാത്ത
കോഴിക്കുഞ്ഞുങ്ങളെ ഓടിച്ചു പിടിക്കുന്നു
കവിതയിലെ പൊളിഞ്ഞ കൂട്ടിലടക്കുന്നു

പൊട്ടാത്ത മുട്ടകളെടുത്ത് കവിതയില്‍ അടയിരുത്തുന്നു
പൊട്ടിയതിനെയെല്ലാം
ഉച്ചയൂണിനു പൊരിക്കാന്‍ വെക്കുന്നു

കവിതയിലങ്ങോളമിങ്ങോളം
ഒരു ചൂലുമായി ഓടി നടക്കുന്നു
വിയര്‍ക്കുന്നു, വിശപ്പടക്കുന്നു

ദേഹമനങ്ങാത്ത വെല്ല്യമ്മച്ചിയുടെ ഉടുപ്പുകളെ
നിലാവാക്കി ഉണക്കിയെടുക്കുന്നു
കവിതയിലേക്ക് ശോശന്നപ്പൂക്കള്‍ കുടഞ്ഞിടുന്നു.

അന്തിക്ക്, മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന
അപ്പന്റെയും അമ്മച്ചിയുടെയും ഇടയിലേക്ക്
കാറ്റുപറത്തിവിട്ട ഒരു കടലാസുകഷ്ണം പോലെ
മറിയം വന്നുവീഴുന്നു കവിതയായിത്തന്നെ..

No comments:

Post a Comment