Saturday, October 18, 2014

നേതൃവടിവുകള്‍ /കവിത ബാലകൃഷ്ണൻ


പന്തീരായിരം കുലം
പിന്നിട്ടു കെട്ടോരു മുള
മൂപ്പോട്:
പൂവോടും പൂമരുതോടും തൊഴുതിട്ടും
അന്നോം മാനോം മുട്ടീലോ
കാടോടും പടലോടും താണിട്ടും
മന്ത്രോം മരുന്നും മുട്ടീലോ
തമ്പ്യോടും തമ്പ്രാനോടും കേണിട്ടും
വിത്തും മാളോം മുട്ടീലോ

മുട്ട്യാ മുട്ട്യാ?
നമ്മള്‍ ആഘോഷം മുട്ടിക്കും
സീക്കേ ജാനു
നേതൃവടിവില്‍ സംസാരിക്കും
‘മണ്ണു’ ‘മണ്ണെന്ന ആ പണ്ടാരവിഷയം

നീളം വീതി കൂട്ടിക്കിഴിച്ചാല്‍
മെരുങ്ങാത്തതാണ് കൂട്ടരേ
മണ്ണിന്റേം മന്ത്രത്തിന്റെം ആദ്യന്തം.

അതുകൊണ്ടാവും
ആദിവാസത്തിന്റെ അന്ത്യനീതിയോര്ത്ത്
വിറകൊണ്ട നഗരത്തില്‍
ഒടുവിലൊരു തമ്പ്രാന്
വെഷമെറക്കം.
ഹോ, വെഷമെറക്കം.
എന്നിട്റെന്തരാവാന്‍ മക്കളേ
തമ്പ്രാന്റെ നേതൃവടിവില്‍ത്തന്നെ
ഇന്നലെയൊരു ചോണനുറുമ്പ് കടിച്ചെടെ
അന്തപ്പുരം പച്ചമരുന്ന് തെടുന്നെടെ
നിത്യം മൂന്നു നേരം സോഫാക്കവരു കഴുകാന്‍ മറന്ന
നാല് ഭ്രുത്യരെ
മണ്ണിലേയ്ക്ക് തിരികെപ്പറഞ്ഞയച്ചെടെ...

No comments:

Post a Comment